06/07/2016
ഇനി പിണറായിയോട് സങ്കടം ബോധിപ്പിച്ചില്ലെന്നു വേണ്ട :) :)
ചൂടോടെ അയച്ചിട്ടുണ്ട്, നമ്മൾ ചെയ്യാൻ ഉള്ളതു നമ്മൾ ചെയ്യണമല്ലോ ല്ലേ ? :D :D
---------------------------------------------------------------------------
ബഹുമാനപ്പെട്ട മുഖ്യമന്ത്രി/ആഭ്യന്തര വകുപ്പ് മന്ത്രി,
ആദ്യമായി തന്നെ ഇതൊരു പരാതി അല്ലെന്നും, കേരളത്തിൽ പൊതുവായി നടന്നു വരുന്ന കാര്യങ്ങൾ ആണെന്നും ഞാൻ പറഞ്ഞു കൊള്ളട്ടെ, അങ്ങിനെ പറയാൻ കാരണം ഉണ്ട്. ഇല്ലെങ്കിൽ ഞാൻ നേരിട്ടു ചെന്നു എഴുതി ഒപ്പു ഇട്ടു കൊടുത്താലേ ഇതൊരു വാലിഡ് പരാതി ആയി സ്വീകരിക്കൂ എന്നു പോലീസുകാർ പറയും. നല്ല അനുഭവം ഉള്ളത് കൊണ്ടും, ജോലി ചെയ്തു ജീവിക്കുന്നതു കൊണ്ടു അങ്ങിനെ ചെല്ലാൻ സമയം ഇല്ലാത്തതു കൊണ്ടും ഇതൊരു പൊതുപ്രശ്നം ആയി കണ്ടു വേണ്ടത് ചെയ്യണം എന്നു അഭ്യർത്ഥിക്കുന്നു. കേരള പോലീസിൽ ഒരുപാട് നല്ല ഉദ്യോഗസ്ഥർ ഉണ്ടെന്നു നമുക്ക് എല്ലാം അറിയാം. ഈ പറയുന്ന കാര്യങ്ങൾ അവരെ പറ്റി അല്ല. ഒന്നും കൂടി എടുത്തു പറയുന്നു - "ഇതു നല്ല പൊലീസുകാരെ കുറിച്ചുള്ള പരാമർശങ്ങൾ അല്ല !"
ഭൂരിഭാഗം പോലീസു വാഹനങ്ങളിലും ഡ്രൈവർ സെറ്റ്ബെൽട് ഇടാറില്ല. വളരെ മോശമായി ആളുകളെ പേടിപ്പിച്ചു കൊണ്ടാണ് അവർ റോഡിലൂടെ പോകുന്നത് , മന്ത്രിമാർക്കു അകമ്പടി പോകുന്ന വണ്ടി ആണെങ്കിൽ ജനങ്ങൾ റോഡിൽ ഇറങ്ങിയത് തന്നെ തെറ്റു എന്ന രീതിയിൽ ആണ് അവരുടെ പോക്ക്. ഇനി നമ്മൾ എങ്ങാനും വണ്ടി ഒതുക്കി , "സാർ , സീറ്റ്ബെൽട് ഇടുമോ?" എന്നു ചോദിച്ചാൽ പത്തിൽ 8 പേരും അതു മൈൻഡ് ചെയ്യില്ല. അങ്ങിനെ ചോദിച്ചതിനു, ഇവിടെ എഴുതാൻ കൊള്ളാത്ത തെറി വരെ വിളിച്ച സന്ദർഭങ്ങൾ ഉണ്ട്.
വണ്ടി ചെക്ക് ചെയ്യാൻ പിടിക്കുമ്പോൾ ഒരു മര്യാദയും അവർ കാണിക്കാറില്ല. തോന്നുന്ന പോലെ എവിടെയെങ്കിലും വണ്ടി കൊണ്ടിട്ടു എല്ലാവരെയും മിനക്കെടുത്തുന്ന രീതിയിൽ ആണ് വണ്ടി ചെക്കിങ്. പല വർഷങ്ങളിലായി പല സർക്കുലറുകൾ സർക്കാർ ഇറക്കിയിട്ടുണ്ട്. അതിൽ എടുത്തു പറയുന്നുണ്ട് ഒരു സമയം ഒരു വണ്ടി മാത്രമേ പിടിച്ചു നിർത്താവൂ എന്നും കാർ ആണെങ്കിൽ വണ്ടിയുടെ അടുത്തു ചെന്നു വേണം പേപ്പേഴ്സ് ചെക്ക് ചെയ്യേണ്ടത് എന്നും. ഇതു ഇപ്പോഴും നടപ്പിൽ ആയിട്ടില്ല. നമ്മൾ ചോദ്യം ചെയ്തു എന്നു വെയ്ക്കുക, അതിന്റെ ഭവിഷ്യത് നമ്മളെ കൊണ്ടു തന്നെ അനുഭവിപ്പികും, ആ കഥ അവസാനം പറയാം.
ഇനി റോഡിൽ ഇവർ വണ്ടി ഇടുന്നതു കണ്ടിട്ടുണ്ടോ? തോന്നുന്ന പോലെ ട്രാഫിക് മൈൻഡ് ചെയ്യാതെ ആണ് മിക്കവരും വണ്ടി പാർക് ചെയുന്നത്. വൺവേ., നോ എൻ്ററി ഇങ്ങനത്തെ ബോർഡുകൾ ഒന്നും അവർക്കു ബാധകമേ അല്ല എന്നത് പോലെ ആണ്. ചോദിച്ചാൽ അവർ പറയും എന്തോ എമെർജൻസി ഉണ്ട്, അതു കൊണ്ടു ആണെന്ന്.
കഴക്കൂട്ടം വച്ചു ബ്ലോക്ക് കണ്ടപ്പോൾ സൈറൺ അടിച്ചോണ്ടു നൂറിൽ പോയ ഒരു ഫോറസ്റ് വകുപ്പ് ജീപ് കണിയാപുരം കഴിഞ്ഞപ്പോൾ സൈറൺ ഒക്കെ അണച്ചു അറുപതിൽ പോകുന്നു , മംഗലാപുരത്തു ഒരു ഹോട്ടലിൽ കയറി ഫുഡ് കഴിക്കുന്നു, വീണ്ടും പയ്യെ പോയി ആറ്റിങ്ങൽ ബ്ലോക്ക് കണ്ടപ്പോൾ സൈറൺ ഇട്ടു ആളുകളെ വിഡ്ഢികളാക്കി പാഞ്ഞു പോകുന്നു. ഇതല്ലേ അധികാര ദുരുപയോഗം. ഈ ഫോട്ടോ എടുത്തു ട്രാഫിക് വാട്സ്ആപ് നമ്പറിൽ ഇട്ടു നോക്കുക, അവർ അതിനു റിപ്ലൈ പോലും തരില്ല. എടുത്തു മെയിൽ ആയി അയച്ചാൽ നേരത്തെ പറഞ്ഞ പോലെ ഞാൻ ഒരു ദിവസം മിനക്കെട്ടു പോയി വീണ്ടും സാക്ഷി പറയണം.
കൊല്ലത്തു ഒരു പോലീസുജീപ് വൺവേ തെറ്റിച്ചതിനു പരാതി കൊടുത്ത എന്നെ അവിടെ വിളിച്ചു സ്റ്റേറ്റ്മെന്റ് എഴുതി എടുക്കുക ഉണ്ടായി. ഒരു അസിസ്റ്റന്റ് കംമീഷണറെ കാണാൻ ചെല്ലാൻ ആണ് പറഞ്ഞത്, അവിടെ ചെന്നു അങ്ങേരെ കാത്തു നിന്നപ്പോൾ, പുള്ളി ദേ സിനിമ സ്റ്റൈലിൽ സീറ്റബെൽറ്റും ഇല്ലാണ്ട്, മൊബൈൽ ഫോണേൽ സംസാരിച്ചോണ്ടു ജീപ് ഓടിച്ചു വരുന്നു. ഇനിയും മിനക്കെടാൻ സമയം ഇല്ലാത്തതു കൊണ്ടു അങ്ങേർക്ക് എതിരെ ഞാൻ പരാതി കൊടുത്തില്ല. റൈറ്റർ പരാതി എഴുത്തിനു ഇടയിൽ "അനിയാ, കേരളം ഇങ്ങിനെ ആടെ , എല്ലാവരും ഇങ്ങിനെ ഒക്കെ അല്ലെ, എല്ലാവരും റോഡിൽ ഒക്കെ അല്ലെ വണ്ടി കൊണ്ടു ഇടുന്നതു , ഇതൊക്കെ വലിയ കാര്യമാണോ ?" എന്ന രീതിയിൽ ഒരു ഉപദേശവും. അയാൾക്ക് പെറ്റി അടിച്ചേ മതിയാകൂ എന്നു നിർബന്ധം പിടിച്ചപ്പോൾ, അതു എഴുതി എടുത്തു.
ഒരു സീനിയർ ഓഫീസർ ഉള്ള പോലീസു ജീപ് വരുന്ന കണ്ടാൽ, അപ്പോൾ തന്നെ ട്രാഫിക് ഡ്യൂട്ടിയിൽ നിൽക്കുന്ന പോലീസുകാരൻ ബാക്കി ജനങ്ങളെ എല്ലാം തടഞ്ഞു നിർത്തി, അവരെ കയറ്റി വിടുന്നു. ഞങ്ങൾ അടക്കുന്ന ടാക്സ് കുറവാണോ? വൺവേ തിരിക്കാൻ മീഡിയൻ വെച്ചിരിക്കുന്ന സ്ഥലങ്ങളിൽ സർക്കാർ വണ്ടി വരുമ്പോൾ, അവിടെ ഡ്യൂട്ടിക്ക് നിൽക്കുന്ന പോലീസുകാരൻ അതെടുത്തു മാറ്റി കൊടുക്കുന്നു. എല്ലാ സർക്കാർ വണ്ടികളും ആംബുലൻസ് അല്ല എന്നു ഓർക്കണം. എമെർജൻസി ആണെങ്കിൽ മാത്രം ഇടേണ്ട ബീക്കൺ ലൈറ്റുകൾ കല്യാണത്തിനും സിനിമക്കും പോകുമ്പോൾ വരെ അധികാരികൾ ഉപയോഗിക്കുന്നു. ഇതെത്ര കാലം ഞങ്ങൾ ഇനിയും സഹിക്കണം?
പ്രൈവറ്റ് ബസ്സിൽ കയറിയാൽ ടിക്കറ്റ് എടുക്കാത്ത ഒരു പറ്റം പോലീസ് വിഭാഗം ഇക്കാലത്തും ഉണ്ട്. ഒരിക്കൽ മുടി വെട്ടാൻ ബാർബർ ഷാപ്പിൽ വെയിറ്റ് ചെയുന്ന സമയത്തു ഒരു പോലീസുകാരൻ കയറി വന്നു, അങ്ങേർക്കു പോകാൻ ധിറുതി ഉണ്ടെന്നും പെട്ടെന്ന് മുടി വെട്ടി വിട്ടാൽ ശബരിമലയിൽ ഡ്യൂട്ടി ഉള്ള സമയത്തു ബാർബറെ ക്യു തെറ്റിച്ചു വിഐപി ലൈനിൽ കയറ്റി വിടാം എന്നും ഇൻഡയറക്ട് ആയി മൊഴിയുന്നതു ഞാൻ കേട്ടിട്ടുണ്ട്. ചില ഹോട്ടലുകളിൽ കയറിയാൽ ബില്ല് കൊടുക്കാത്ത പോലീസുകാർ ഇന്നും അന്യം നിന്നു പോയിട്ടില്ല. പാർസൽ മേടിക്കുന്ന കടകളിൽ ഇവർക്ക് മേൽക്കോയ്മ ഉള്ളതായി കാണപ്പെട്ടു വരുന്നുണ്ട്.
മര്യാദക്ക് പെരുമാറാൻ ഇനിയും പോലീസുകാർക്ക് അറിയില്ല എന്നതാണ് വസ്തുത. ഒരു വണ്ടി തട്ടിയ കേസുമായി ബന്ധപെട്ടു കിളികൊല്ലൂർ എസ്ഐ അപമര്യാദ ആയി സംസാരിച്ചപ്പോൾ "എടാ പോടാ " എന്നു വിളിക്കരുത് എന്നു അങ്ങേരോട് പറഞ്ഞു. "ആഹാ, അത്രയ്ക്കയോ , കാണിച്ചു തരാം " എന്നും പറഞ്ഞു എന്നെ പിടിച്ചു കൊണ്ടു പോയി 4 മണിക്കൂർ സ്റ്റേഷനിൽ തറയിൽ ഇരുത്തി. ഫോണും പിടിച്ചു മേടിച്ചു വെച്ചു. കേസ് കൊടുത്തിട്ടുണ്ട്. എൻറെ 4 ലീവ് പോയെന്നല്ലാതെ ഇതു വരെ ഒരു അനക്കവും ഇല്ല.
അതാണ് നേരത്തെ ഞാൻ സൂചിപ്പിച്ച മിനക്കെടുത്തൽ. ഒരു പരാതി ഇമെയിൽ ആയി കൊടുത്താൽ ഒന്നു വിളിച്ചു ചോദിച്ചു കൺഫേം ചെയ്താൽ പോരെ, അതേ പരാതി ഞാൻ വീണ്ടും പോയി എഴുതി കൊടുക്കണം എന്നതു ഈ കാലഘട്ടത്തിനു ചേർന്നതാണോ? ചുമ്മാ ഒന്നു ചിന്തിച്ചു നോക്കു. ഒരു പോലീസുകാരൻ കാണിച്ച തെറ്റിനു പരാതി കൊടുക്കുന്നവൻ അതിന്റെ പിറകെ എത്ര നാൾ ഓടും? ഇത് അവർക്കും അറിയാം. അതു കൊണ്ടു അവർക്കു പേടി എന്നൊരു സംഭവം ഉണ്ടാവാൻ പോകുന്നില്ല. ഇനി അഥവാ പരാതി കൊടുത്താലോ, ഇവരുടെ സീനിയർ ഓഫീസർസ് അവർക്കു അനുകൂലമായേ റിപ്പോർട് എഴുതൂ. ഇത് നാട്ടിലുള്ള എല്ലാവർക്കും അറിയാം. ആരംഭശൂരത്തിൽ ലീവും എടുത്തു പരാതിയുടെ പിറകെ നടക്കുന്നവൻ ഈ നൂലാമാലകൾ മനസ്സിലാക്കുമ്പോൾ പതുക്കെ പിൻവലിയും. ഇതു സർക്കാർ സംവിധാനത്തിൻറെ പിടിപ്പുകേടാണ്. ഇത്രെയും വർഷങ്ങൾ ആയിട്ടും ആളുകൾ പോലീസിനെ വിളിക്കാൻ മടിക്കുന്നതിന്റെ കാരണം ഇനിയെങ്കിലും മനസ്സിലാക്കണം. അവർക്കു പൊലീസുകാരെ പേടിയൊന്നും അല്ല, അറപ്പാണ്. മിനക്കെടാൻ ആരും ആഗ്രഹിക്കില്ലലോ.
ആരെ പിടിച്ചാലും ആദ്യം ചോദിക്കുന്ന ഒരു കാര്യം ഉണ്ട് - "എന്താ ജോലി?", അതെ , സ്റ്റാറ്റസ് നോക്കി ആണ് പോലീസുകാർ പെരുമാറുന്നത്. ഇവൻ നാളെ വക്കീലിനെ ഒക്കെ വെച്ചു നമുക്ക് പണി തരുന്ന ഐറ്റം ആണെന്ന് തോന്നിയാൽ അവർ മാന്യമായി പെരുമാറും. അല്ലെങ്കിൽ തന്നെ ഒന്നു ശ്രദ്ധിച്ചാൽ മതി, പോലീസുകാർക്ക് എതിരെ പരാതി നല്കുന്നവരിൽ ഭൂരിഭാഗവും ഒരു സ്വാധീനവും ഇല്ലാത്ത മിഡ്‌ഡിൽക്ലാസ്സ് അല്ലെങ്കിൽ അതിലും താഴെക്കിടയിൽ ജീവിക്കുന്ന പാവങ്ങൾ ആയിരിക്കും. ഞാൻ ഈ മനുഷ്യാവകാശകംമീഷന്റെ സിറ്റിങ് കാണാൻ പോയിട്ടുണ്ട്. അതിൽ പരാതിയും ആയി വരുന്നവരിൽ മിക്കവരും ബസ്സിൽ അല്ലേൽ ബൈക്കിൽ അല്ലേൽ നടന്നാണ് വരുന്നത്, ഒരു ലക്ഷറികാറിൽ പരാതിയുമായി വരുന്ന ആരെയും അവിടെ കാണാൻ കഴിയില്ല. അതാണ് ജനാധിപത്യം.
ദയവു ചെയ്തു ഇതൊക്കെ ഒന്നു നിർത്തൽ ആക്കി തരണം. ഒരു പോലീസുകാരൻ തെറ്റു ചെയ്താൽ അതു അങ്ങേരുടെ മുഖത്തു നോക്കി പറയാൻ ജനങ്ങൾക്ക് ചങ്കൂറ്റം വരത്തക്ക രീതിയിൽ ഉള്ള നിയമങ്ങൾ വരണം. പോലീസുകാർക്ക് എതിരെ ഒരു പരാതി കൊടുത്താൽ, കൊടുത്തവനെ മിനക്കെടുത്താതെ ഇത്രെയും പെട്ടെന്ന് കഴമ്പ് ഉണ്ടെങ്കിൽ ശിക്ഷ മേടിച്ചു കൊടുക്കാൻ ഉള്ള ശക്തമായ സംവിധാനം വേണം. ഇത്രേം ശാസ്ത്രപുരോഗതി ഉള്ള ഈ സമയത്തു , പഴയ രീതികൾ മാറ്റിയെ പറ്റൂ. സ്റ്റേഷൻ കേറി ഇറങ്ങാണ്ട് തന്നെ കാര്യങ്ങൾ മൂവ് ചെയ്യാനും സ്റ്റാറ്റസ് അറിയാനും ഉള്ള സംവിധാനങ്ങൾ വേണം. ഇത് സകല ഫോഴ്‌സിനും ഒരേ പോലെ ബാധകം ആണ് - എക്‌സൈസ് , ഫയർഫോയ്സ് , ഫോറെസ്റ്
വണ്ടി ചെക്കിങ് മാന്യമാകാൻ കർശനമായ നിർദ്ദേശം കൊടുക്കണം, അധികാര ദുരുപയോഗം റിപ്പോർട് ചെയ്യുവാൻ ഡെഡിക്കേറ്റഡ് നമ്പരുകൾ ലഭ്യമാകുക , ആളുകളോട് മര്യാദക്കു പെരുമാറാൻ പറയുക. സ്റ്റാറ്റസ് നോക്കി സംസാരിക്കാൻ പോലീസുകാർ കച്ചവടക്കാർ അല്ലെന്നു അവരെ ബോധ്യപ്പെടുത്തുക.
കേരളം ഇങ്ങിനെ ഒക്കെ ആണ് എന്ന പതിവ് പല്ലവി മാറ്റണം സഖാവേ! ഒരുപാട് പ്രതീക്ഷ ഉണ്ട്.
-Sankaran Kutty
https://m.facebook.com/story.php?story_fbid=630645303751887&id=100004192693669
State Police Chief Kerala
Pinarayi Vijayan
:) :) :) കടപ്പാട് fb